Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks

Sunday, August 29, 2010

പശു ഗോമാതാവായത് എന്തു കൊണ്ട്?


പശു ഗോമാതാവായത് എന്തു കൊണ്ട്? 

പശുവിനെ ഗോമാതാവായി വിശേഷിപ്പിച്ചാല്‍ നിത്യവും പശുവിറച്ചി തിന്നുന്നവര്‍ക്ക് അത്രക്കിഷ്ടമാകില്ല. സാത്വിക ലക്ഷണ പ്രതീകമായ പശുവിനെ കൊന്നു തിന്നുന്നവരില്‍ അതീവ താല്പര്യം കാണിക്കുന്നവരില്‍ നിന്നും എങ്ങിനെയാണ് നന്മ പ്രതീക്ഷിക്കാനാവുക.  

എങ്കിലും ഗോമാതാവ് എന്നാ സങ്കല്‍പം ആദികാലം മുതല്‍ ഭാരതീയര്‍ക്കുണ്ടായിരുന്നു. പരിശുദ്ധിയുടെ പര്യായമായി ഗണിച്ചു പോരുന്ന പശുവിനെ മാതാവായി സങ്കല്‍പ്പിക്കാന്‍ ഒട്ടനവധി കാരണങ്ങളുണ്ട്. പശുവിന്റെ പാല്‍, ചാണകം, മൂത്രം ഇവയെല്ലാം പരിശുദ്ധിയുള്ളതായാണ് സങ്കല്‍പം. കൂടാതെ പശുവിനെ കണി കാണുന്നത് പോലും നന്മയായിട്ടാണ് മുന്‍ തലമുറക്കാര്‍ കണ്ടിരുന്നത്‌.  

ഗോപാലകൃഷ്ണന്‍ എന്ന ഒരു സങ്കല്‍പം പോലും ഭാരതീയതയില്‍ ഉണ്ട്. ഗോക്കളെ പാലിക്കുന്ന കൃഷ്ണനെ ഭക്തര്‍ക്ക്‌ ഭയങ്കര ഇഷ്ടമാണ്. സനാതന ഭാരതീയ സംസ്കാരത്തില്‍ ഒട്ടും പുറകിലല്ല ഗോമാതാവ് എന്ന സങ്കല്‍പം.  

അമൃത് പ്രദാനം ചെയ്യുന്ന അമ്മയെ പോലെ കരുണ ചൊരിയുന്ന ഗോവിനെ മാതാവെന്നു വിളിക്കുന്നതിലും പരിപാലിക്കുന്നതിലും ഭാരതീയര്‍ കാണിക്കുന്ന വിശുദ്ധി അന്ഗീകരിക്ക പെടെണ്ടതാണ് എന്നാണ് പാശ്ചാത്യരായ ചിലരെങ്കിലും സമ്മതിച്ചിട്ടുള്ളത്. മറ്റൊരു ജീവിയെ വൈശിഷ്ട്യതോടെയും വിശുദ്ധിയോടെയും കാണാന്‍ കഴിയുന്ന സംസ്കാരം അന്ഗീകരിക്ക പെടെണ്ടതാണ് എന്നാണ് അവരുടെ വാദം.  

പശുവില്‍ നിന്നും നമുക്ക് ഒന്നാമതായി ലഭിക്കുന്നത് പാല്‍ തന്നെയാണ്. ഔഷധങ്ങളുടെ ചേരുവയായി എക്കാലത്തും ഉപയോഗിച്ചു വരുന്ന പാലില്‍ നിന്നും തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയും ലഭ്യമാകുന്നുണ്ട്. മലത്തെ സ്വാഭാവികമായും അശുദ്ധമായി കണക്കാക്കുമ്പോള്‍ പശുവിന്‍ ചാണകത്തെ  വിശുദ്ധിയുടെ പര്യായമായിട്ടാണ് കണക്കാക്കി വരുന്നത്.  ഗന്ധമുണ്ടാകുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. മാത്രമല്ല സസ്യലതാദികള്‍ക്ക് ഇത് ആഹാരവുമാകുന്നു. ഔഷധങ്ങളില്‍ ചേര്‍ക്കുന്ന ഏറ്റവും വലിയ മരുന്നാണ് ഗോമൂത്രം ഉപയോഗിക്കാറുണ്ട്. പുണ്യാഹത്തിനും അണുനശീകരണതിനുമൊക്കെ ഉപയോഗിക്കാറുണ്ട്. മാത്രമല്ല ദിവ്യ ഔഷധമായി കണക്കാക്കി വരുന്ന ഗോരോചനം പശുവിന്റെ നാസികയില്‍ നിന്നും പുറത്തു വരുന്നതാണെന്ന് അധികമാരും മനസിലാക്കിയിട്ടില്ല. 

ഇത്തരത്തില്‍ മനുഷ്യന് സകലവിധത്തിലും ഗുണം ചെയ്തു കൊണ്ടിരിക്കുന്ന ഒരു സാധു ജീവിയെ  മാതാവ് എന്ന് വിളിക്കുന്നതില്‍ ഒരു തെറ്റുമില്ല.  

പണ്ടുകാലത്ത് മുറ്റമടിച്ചു വൃത്തിയാക്കുന്ന മുത്തശ്ശി അതിനു ശേഷം ചാണക വെള്ളം കൊണ്ട് തളിച്ച് അവിടം വൃത്തിയാക്കുന്നതും പുത്തന്‍ തലമുറയ്ക്ക് വെറും കേട്ടുകേള്‍വി.

നവഗ്രഹ സ്തോത്രം




Navagraha Prarthana

Navagraha Stotra or Nava Graha Stotram is the Hindu devotional prayer addressed to Navagrahas or the Nine Planets which is believed to have an effect on humans ups and downs. Navagraha Sloka was composed by Vyasa Rishi and anyone who chants this hymn dedicated to the Nine Planets will get rid of all ill effects and get peace in life.

Lord Surya (Aditya or Sun)

Japaa Kusumasankasham Kasyapeyam Maha Dhyuthim
Thamorim Sarvapaapghnam Pranatosmi Divakaram

Lord Chandra (Moon)

Dadhi Shankha tushaa-raabham Khseero Darnava Sambhavam
Namaami Shashinam Somam Shambhor Mukuta Bhooshanam

Lord Kuja (Mangal or Mars)

Dharanee garbha sambhootam, Vidyut Kaanti Sama-prabham
Kumaram Shakti Hastam cha, Tham Mangalaam Pranamamyamaham

Lord Budha (Mercury)

Priyangukalika Shyaamam, RoopenaaPratimam Budham
Soumyam Soumya Guno Petham Tam Budham Pranamamyamham

Lord Guru (Brihaspati or Jupiter)

Deva-naam cha Rishi Naam cha Gurum kaanchana sannibham,
Buddhi Bhootam Trilokesham Tam Namaami Brihaspatim

Lord Shukra (Venus)

HimaKundha Mrina-laabham Daitya-naam Paramam Gurum
Sarva Shastra Pravaktaaram Bhargavam Pranamaamyamham

Lord Sani (Saturn)

Neelanjanasamaabhasam Ravi Putram Yamaagrajam
Chaaya Marthanda Sambhootam Tam Namaami Shanaiswaram

Lord Rahu

Ardha Kaayam Mahaa Veeryam Chandra- Aditya Vimardanam
Simhika Garbha Sambhootam Tam Rahum Pranamaamyaham

Lord Ketu

Palaasha Pushpa Sankaasham Tarakaa Graha Mastakam
Roudram Roudraa-tmakam Ghoram Tam Ketum Pranamaamyaham



നവഗ്രഹ സ്തോത്രം

സൂര്യന്‍ 

ജപാ കുസുമ സങ്കാശം കാശ്യപേയം മഹാദ്യുതിം
തമോഘ്നം സര്‍വ പാപഘ്നം പ്രണതോസ്മി ദിവകാരം.

ചന്ദ്രന്‍

ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവസംഭവം
നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം

ചൊവ്വ

ധരണീഗര്‍ഭസംഭൂതം വിദ്യുല്‍കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം.

ബുധന്‍

പ്രിയംഗുകലികാശ്യാമം രൂപേണപ്രതിമംബുധം
സൌമ്യം സൌമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം

വ്യാഴം

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചന സന്നിഭം
ബുദ്ധി ഭൂതം ത്രിലോകേശം തം നമാമി ബ്രഹസ്പതിം

ശുക്രന്‍

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സര്‍വശാസ്ത്രപ്രവക്താരം ഭാര്‍ഗവം പ്രണമാമ്യഹം

ശനി

നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം
ചായാമാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം

രാഹു

അര്‍ദ്ധകായം മഹാവീര്യം ചന്ദ്രാദിത്യ വിമര്‍ദ്ധനം
സിംഹിക ഗര്‍ഭ സംഭൂതം തം രാഹും പ്രണമാമ്യഹം

കേതു

പലാശ പുഷ്പ സംകാശം താരകാഗ്രഹ മസ്തകം
രൗദ്രം രൌദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം

രാവിലെ എണീക്കുന്നതിനു മുന്പ് എന്തിനാണ് ഭൂമീ ദേവിയെ തൊട്ടു ശിരസ്സില്‍ വെയ്ക്കുന്നത്?


രാവിലെ എണീക്കുന്നതിനു മുന്പ് എന്തിനാണ് ഭൂമീ ദേവിയെതൊട്ടു ശിരസ്സില്‍ വെയ്ക്കുന്നത്?

എണീറ്റ്‌ ഉണര്‍ന്ന് കിടക്കയിലിരുന്നു രണ്ടു കൈപടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യക്കും ശക്തിക്കുമായി ലക്ഷ്മീ ദേവിയെയും സരസ്വതീ ദേവിയെയും പാര്‍വതീ ദേവിയെയും പ്രാര്തിച്ചതിനു  ശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനു മുന്പ് ഭൂമാതവിനെ തൊട്ടു ശിരസ്സില്‍ വെച്ച് ക്ഷമാപണ മന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.


"സമുദ്ര വസനെ ദേവീ 
പാര്വതസ്തന മണ്ഡലേ
വിഷ്ണു പത്നീ നമസ്തുഭ്യം
പാദസ്പര്ശം ക്ഷമസ്വമേ"


ഇങ്ങനെ ചൊല്ലിയാണ് ഭൂമി തൊട്ടു ശിരസ്സില്വെയ്ക്കണ്ടത്.  

ചിലരെങ്കിലും വിശ്വാസത്തെ അന്ധവിശ്വാസമെന്ന് പരിഹസിച്ച് തള്ളാനാണ് താല്പര്യം കാണിക്കുന്നത്.  എന്നാല്ഇതിന്റെ മഹത്തായ ശാസ്ത്രീയ വശം പരിശോധിക്കാവുന്നതാണ്.  

ഒരു വ്യക്തി ഉറങ്ങിക്കിടക്കുമ്പോള്അയാളുടെ ശരീരത്തിനകത്തു കുടി കൊള്ളുന്ന ഊര്ജത്തെ Static Energy Or Potential Energy എന്നാണ് വിളിക്കുന്നത്. എന്നാല്എഴുന്നേല്ക്കുന്ന സമയത്ത് അത് Dynamic Energy Or Kinetic Energy ആയി മാറുന്നു.

ഭൂമിയില്‍ തൊടുന്നതോടെ ശരീരത്തിന്റെ മലിനോര്‍ജ്ജം വിസര്‍ജ്ജിച്ചു ശുദ്ധോര്‍ജ്ജം ശരീരത്തില്‍ നിറക്കേണ്ടതുണ്ട്. 

ഉണര്‍ന്നെണീക്കുമ്പോള്‍ കാലാണ് ആദ്യം തറയില്‍ തൊടുന്നതെങ്കില്‍ ഊര്‍ജ്ജം കീഴോട്ടൊഴുകി ശരീര  ബലം കുറയുന്നു. എന്നാല്‍ കയ്യാണ് ആദ്യം തൊടുന്നതെങ്കില്‍ ഊര്‍ജ്ജമാകട്ടെ മുകളിലോട്ടു വ്യാപിച്ചു കൈയിലൂടെ പുറത്തു പോകുന്നതോടെ ശരീര ബലം ഇരട്ടിക്കും. 

ഇത്തരത്തിലുള്ള ഒരു വലിയ ശാസ്ത്രീയ രഹസ്യം ഒളിഞ്ഞു കിടക്കുന്നതിനാലാണ് ഭാരതത്തിലെ ആചാര്യന്മാര്‍ രാവിലെ ഭൂമിയെ തൊട്ടു ശിരസ്സില്‍ വെച്ച ശേഷമേ എണീക്കാവൂ എന്ന് പിന്‍ തലമുറയെ ഓര്‍മ്മിപ്പിച്ചിരുന്നത്.

To Be Noted Before Visiting Temple.!

അമ്പലത്തില്‍ ദേവതകളെയും ദേവന്മാരെയും ദര്ശിക്കുമ്പോള്‍ ശ്രദ്ധിക്കണ്ട കാര്യങ്ങള്‍ എന്തൊക്കെ? 
പ്രദക്ഷിണം വയ്ക്കേണ്ടത് എങ്ങനെ ? 
പ്രദക്ഷിണം വെച്ച് കഴിഞ്ഞാല്‍ എന്ത് ചെയ്യണം ? 
തൃക്കാക്കര മഹാക്ഷേത്രത്തില്‍ നിന്നും കിട്ടിയ വിവരങ്ങള്‍.. എല്ലാവര്ക്കും ഇത് ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. തെറ്റായി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ഇത് ശരിയാക്കണം എന്ന് അഭ്യര്‍ഥിച്ചു കൊള്ളുന്നു. 

Saturday, August 28, 2010

Chanakyadarshanam - Slokam 4 : ചാണക്യദര്‍ശനം - ശ്ലോകം 4


ആതുരെ വ്യസനെ പ്രാപ്തേ
ദുര്ഭിക്ഷേ ശാസ്തൃ സങ്കടെ
രാജദ്വാരെ ശ്മശാനാ
യസ്തിഷ്ഠതി ബാന്ധവ:

രോഗ ശയ്യയില്വീണാലും നിര്ഭാഗ്യം വന്നണഞ്ഞാലും ക്ഷാമം നേരിടുമ്പോഴും ശത്രുക്കള്എതിര്ക്കുമ്പോഴും നമ്മളെ വിട്ടു പോകാതെ കൂടെ നില്ക്കുന്നതാരാണോ അയാളാണ് യഥാര്ത്ഥ ബന്ധു. ഗുരു കൌടുംബിക ബന്ധങ്ങളിലേക്ക് കടന്നു ചെല്ലുന്നു. പലപ്പോഴും അമ്മയുടെ ഉദരത്തില്തന്നെ പോലെ ജനിച്ചു എന്ന ന്യായം മാത്രമല്ല സഹോദരനും സഹോദരിക്കും ഉള്ളത്. എത്ര മാത്രം ആത്മാര്ഥതയും വിശ്വസ്തതയും അയാള്നമ്മളോട് പ്രകടിപ്പിക്കുമോ അതായിരിക്കണം സാഹോദര്യത്തിന്റെ അളവുകോല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു സഹോദരനെ അല്ലെങ്കില്സഹോദരിയെ കണ്ടെത്തേണ്ടത്‌. മേല്പ്പറഞ്ഞ അവശനിലകള്ഒരു പക്ഷെ നമുക്കെല്ലാവര്ക്കും തന്നെ തരണം ചെയ്യണ്ടി വന്നേക്കാം. അപ്പോഴൊക്കെയും സഹോദരനോ സഹോദര സ്ഥാനത്തുള്ളവരോ നമ്മോടെങ്ങനെ പെരുമാറുന്നു എന്ന് നേരിട്ടറിയുന്നതാണ് ഭേദം. തന്റെ അമ്മയുടെ ഉദരത്തില്ജനിച്ചില്ലെങ്കില്‍   പോലും അതിലെത്രയോ ഉപരി സ്നേഹവും സഹായവും നല്കുന്ന ആളുകള്വേറെയുണ്ടാവാം. ഗുരു ചാണക്യന്ഒരു പ്രത്യേക മുഹൂര്ത്തം ഇവിടെ സൂചിപ്പിക്കുന്നു. പണ്ട് കാലങ്ങളിലെ രാജാക്കന്മാര്സര്വാധികാരികള്ആയിരുന്നു. പ്രജകളില്ആരെയെങ്കിലും കൊട്ടാരത്തിലേക്ക് വിളിപ്പിച്ചാല്അത് സമ്മാനം നല്കാനോ അല്ലെങ്കില്വധശിക്ഷ നല്കാനോ ആയിരിക്കും.  ഒട്ടും ദീനാനുകമ്പയില്ലാത്ത രാജാക്കന്മാര്ക്ക് പ്രജകളെ ശിക്ഷിക്കാന്നിസ്സാര കാരണം മതി. അവസ്ഥയില്രാജാവ് ആളയച്ച വ്യക്തിയെ കൊട്ടാരത്തിലേക്ക് അനുഗമിക്കാനും അവിടെയുണ്ടാകുന്ന കേസ് വിസ്താരത്തില്കൃത്യമായ മറുപടി പറയാനും തന്റേടവും ധൈര്യവും ഉള്ള ആളുകള്പണ്ടുണ്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഏമാന്വിളിക്കുന്നു എന്ന് പറഞ്ഞു സ്ടഷനിലേക്ക് വിളിച്ചു കൊണ്ട് പോയാല്കൂടെ വരാന്സാധാരണ നിലയില്ആരും ഉണ്ടാകാറില്ല. റോഡില്അത്യാഹിതം സംഭവിച്ചാല്സന്മനസ്സു കാണിച്ചു പോയാല്പോലും അതിന്റെ പേരില്പിന്നീട് ദുഖിക്കേണ്ടി വരാറുണ്ട്.

Very Nice Story!!

Here is an interesting story..

A person once visited a temple under construction where he saw a sculptor making an idol of God. Suddenly he noticed a similar idol lying nearby. Surprised, he asked the sculptor, “Do you need two statues of the same idol?”  

"No," said the sculptor without looking up, “We need only one, but the first one got damaged at the last stage”.

The gentleman examined the idol and found no apparent damage. “Where is the damage?” he asked. “There is a scratch on the nose of the idol” said the sculptor, still busy with his work and without looking up. “Where are you going to install the idol?” asked the gentleman

The sculptor replied that it would be installed on a pillar twenty feet high.
“If the idol is that far, who is going to know that there is a scratch on the nose?” the gentleman asked.

The sculptor stopped his work, looked up at the gentleman, smiled and said, “I will know it”.


Excellence is not for someone else to notice but for our own satisfaction and efficiency. The desire to excel is exclusive of whether someone else appreciates it or not. “Excellence” is a drive from inside, not outside.

Touching Story! Must Read!!

Saturday, August 21, 2010

Happy Onam To All!!

Saturday, August 14, 2010

Wednesday, August 11, 2010

Awesome Quotes :)



Awesome Quotes….
(No offense meant to anyone.. J)




UNIX is simple. But It just needs a genius to understand its simplicity.
-Dennis Ritchie



Before software can be reusable, it first has to be usable.
—Ralph Johnson



Good judgment comes from experience, and experience comes from bad judgment.
-Fred Brooks



It's hard enough to find an error in your code when you're looking for it;
It's even harder when you've assumed your code is error-free.
-Steve McConnell



The trouble with the world is that the stupid are sure,
and the intelligent are full of doubt.
-Bertrand Russell



(This is the best 1.....)
If debugging is the process of removing bugs,
Then programming must be the process of putting them in..
-Edsger Dijkstra



You can either have software quality or you can have pointer arithmetic;
You cannot have both at the same time.
–Bertrand Meyer



There are two ways to write error-free programs; only the third works.
-Alan J. Perlis



Measuring programming progress by lines of code is like measuring
aircraft building progress by weight.
-Bill Gates



The first 90% of the code accounts for the first 90% of the development time.
The remaining 10% of the code accounts for the other 90% of the development time.
-Tom Cargill



Programmers are in a race with the Universe to create bigger and better idiot-proof programs.
The Universe is trying to create bigger and better idiots.
So far the Universe is winning.
-Anonymous



Theory is when you know something, but it doesn't work.
Practice is when something works, but you don't know why it works.
Programmers combine Theory and Practice:
Nothing works and they don't know why.



The Six Phases of a Project:
·       Enthusiasm
·       Disillusionment
·       Panic
·       Search for the Guilty
·       Punishment of the Innocent
·       Praise for non-participants 

Saturday, August 7, 2010

Chanakyadarshanam - Slokam 3 : ചാണക്യദര്‍ശനം - ശ്ലോകം 3



ശ്ലോകം 3
തദേഹം സംപ്രവക്ഷ്യാമി 
ലോകാനാം ഹിത കാമ്യയാ
യേന വിജ്ഞാന മാത്രേണ
സര്‍വജ്ഞത്വം  പ്രപദ്യതെ
ജനങ്ങളുടെ പൊതു നന്മക്കു വേണ്ടി ഏതാനും രാഷ്ട്രീയ തത്വങ്ങള്‍ ഞാനിവിടെ പ്രഖ്യാപിക്കാം. അവ വായിച്ചു പഠിക്കുന്നവര്‍ക്ക് അസാധാരണമായ, വിജ്ഞാന വൈഭവം നേടുകയും ചെയ്യാം..
തെറ്റുകളും ശരികളും തിരിച്ചറിയാന്‍ കഴിയാതെ പോയാല്‍ അത്തരമൊരു ജനസമുദായം രാഷ്ട്രത്തിന്റെ നില നില്പിനെ തന്നെ അപകടത്തിലാക്കുന്നു. പ്രജകളുടെ വിദ്യാഭ്യാസവും വിജ്ഞാനവും വികസിപ്പിക്കുമ്പോള്‍ മാത്രമേ രാജാവിനോ ചക്രവര്ത്തിക്കോ ചാരിതാര്ത്യത്തിനു  അവകാശമുള്ളൂ. കാരണം താന്‍ ഉദ്ദേശിക്കുന്ന അഭിവൃദ്ധിയും ഐശ്വര്യവും ലക്ഷ്യമാക്കി കൊണ്ട് ജനങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാനുള്ള ദിശാബോധം ലഭിക്കണമെങ്കില്‍ തന്റെ ലക്‌ഷ്യം ജനങ്ങള്‍ മനസിലാക്കണമെങ്കില്‍ അവര്‍ രാജാവിനെ പോലെ തന്നെ പണ്ഡിതന്മാരായി തീരണം. തെറ്റും ശരിയും പെട്ടെന്ന് തിരിച്ചറിയാനുള്ള സാമര്‍ത്യവും ഉണ്ടായിരിക്കണം. ഒരു സമയത്തും ഒന്നിന്റെ മുമ്പിലും സംശയിച്ചു നില്‍ക്കരുത്. സംശയിച്ചു നില്‍ക്കുന്ന നിമിഷങ്ങള്‍ അത്രയും നഷ്ടപ്പെട്ട് പോകുന്നു.
കാലം പുരോഗമിച്ചപ്പോള്‍ ഗുരു ചാണക്യന്റെ പ്രമാണങ്ങള്‍ എത്ര മാത്രം വിപരീത അര്‍ത്ഥത്തിലാണ് പ്രയോഗിക്കപ്പെട്ടത് എന്ന് നാം മനസിലാക്കണ്ടതുണ്ട്. ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാതെ അജ്ഞാന അന്ധകാരത്തിലേക്ക് തള്ളി വിട്ടതിനാല്‍ ഉണ്ടായ ' യൂറോപ്പിന്റെ ഇരുണ്ട യുഗം' പിന്നെയും പുരോഗമിച്ചു 2000 ല്‍ എത്തുമ്പോള്‍, വോട്ടു ചെയ്യുന്ന ജനങ്ങള്‍ കഴിയുന്നതും മണ്ടന്മാരായിരുന്നാല്‍ എളുപ്പത്തില്‍ ജയിക്കാം. എന്ന് കണ്ടെത്തിയ ജനാധിപത്യ പ്രമാണം! ഈ തന്ത്രമുപയോഗിച്ചു മാത്രം അധികാരത്തിലെത്തിയവരും നമ്മുടെ കണ്മുന്നില്‍ ഇല്ലേ ? വൈരുദ്ധ്യം നിറഞ്ഞ വാഗ്ദാനങ്ങളും പ്രസ്താവനകളും പ്രവര്‍ത്തികളും. ഇത് മനസിലാക്കാന്‍ കഴിയാത്ത പൊതുജനത്തെ പരിഹസിച്ചു കൊണ്ടുള്ള പൊട്ടിച്ചിരികളും. ഇതൊക്കെ ദിവസേന നാം കേള്‍ക്കുന്നില്ലേ? അനുഭവിക്കുന്നില്ലേ?

Tuesday, August 3, 2010

Chanakyadarshanam - Slokam 2 : ചാണക്യദര്‍ശനം - ശ്ലോകം 2

ശ്ലോകം 2

അധിത്യേദം യഥാ ശാസ്ത്രം
നാരോ ജാനാതി സതമ:
ധര്മോപദേശ വിഖ്യാതം
കാര്യാകാര്യ ശുഭാശുഭം



         ഇനിയുള്ള ശ്ലോകങ്ങളില്‍ അടങ്ങിയ കാര്യങ്ങള്‍ ഓരോന്നും ശ്രദ്ധിച്ചു പഠിച്ചു കൊണ്ട്, വിഞാനികള്‍ ആയ വായനക്കാര്‍ തെറ്റും ശരിയും വേര്‍ തിരിച്ചെടുക്കാന്‍, അല്ലെങ്ങില്‍ നന്മ തിന്മകള്‍ വ്യവഛെദിക്കാന്‍ കഴിവുള്ളവരാകട്ടെ. കാരണം ഇതെല്ലാം തന്നെ വേദങ്ങളില്‍ നിന്നും ആറ്റി കുറുക്കി എടുത്തതാണ്. നിത്യ ജീവിതത്തില്‍ അവശ്യം അനുകരിക്കെണ്ടതുമാണ്.
         ഒരു ജോലി തുടങ്ങുന്നതിനു മുന്പ് അത് എത്ര മാത്രം സാധ്യമാണെന്നും അതിന്റെ പരിണത ഫലം എന്തായിരിക്കുമെന്നും ബുദ്ധിമാന്മാര്‍ ആലോചിക്കുക പതിവുണ്ട്. എന്ന് വെച്ചാല്‍, ഏതാണ് യോഗ്യം ഏതാണ് അയോഗ്യം എന്ന ഇത്തരമൊരു ഔചിത്യ ചിന്ത അഭിജാതന്മാരും വിദ്യസമ്പന്നരുമായ ആളുകള്‍ക്ക് മാത്രമേ സമുച്ചയിക്കാന്‍ കഴിയുകയുള്ളൂ. കാരണം അത്ര മാത്രം ആശയ ബഹുലവും നിഗൂടാത്മകവും ആണല്ലോ വേദവും വേദാര്‍ത്ഥവും ! അത് പോലെയാണ്‌ ജീവിതവും.


               ഇതൊന്നു കൂടി വിശദീകരിക്കാം. നിയമവും നിയമവിരുദ്ധവും എന്താണെന്ന് എല്ലാവര്ക്കും അറിയാം. ഉദാഹരണത്തിന്, അന്യന്റെ ജീവന്‍ അപഹരിക്കുക എന്നത് നിയമവിരുദ്ധമാണ്, ഒരു കുറ്റവും ആണ്, പാപവുമാണ്. പക്ഷെ, ഇതേ കാര്യത്തിന് മറ്റൊരു ന്യായം ഉണ്ടാകാം. യുദ്ധഭൂമിയില്‍ വെച്ച് ശത്രുക്കളെ വധിക്കണ്ടി വരുന്നു. അത് പോലെ ആത്മരക്ഷാര്‍ത്ഥം എതിരാളിയും വധിക്കണ്ടി വന്നേക്കാം. ഇതൊന്നും കുറ്റകരമോ പാപമോ ആകുന്നില്ല. ലോക വ്യാപകമായ വലിയൊരു തര്‍ക്ക വിഷയത്തിലേക്കാണ് ഗുരു ചാണക്യന്‍ വിരല്‍ ചൂണ്ടുന്നത്. തെറ്റും ശരിയും അല്ലെങ്കില്‍ നല്ലതും ചീത്തയും ഒക്കെ കാലത്തിനും ദേശത്തിനും ജനതക്കും അനുസരിച്ച് വ്യത്യസ്തങ്ങളായിരിക്കും. ഒരു ദേശത്തെ തെറ്റ് മറ്റൊരു ദേശത്തെ ശരിയായിതീരാം. ഒരു കാലത്ത് തെറ്റാണെന്ന് വിധിക്കപ്പെട്ടത് കാലത്തിന്റെ മാറ്റത്തില്‍ ശരിയായി കൂടായ്കയില്ല. യൂറോപ്യന്മാരുടെ ശരി ഏഷ്യക്കാര്‍ക്ക് തെറ്റും ഏഷ്യാക്കാരുടെ ശരി യൂരോപ്യന്മാര്‍ക്ക് തെറ്റും ആയിതീരാം. അത് കൊണ്ട് ഏതു നിയമം പ്രഖ്യാപിക്കുമ്പോഴും ദേശകാലജനബാധകമായി മാത്രമേ അതിനു നിലനില്പുള്ളൂ.. ചരിത്രം നമുക്ക് തന്ന അറിവനുസരിച്ച്, മൌര്യസാമ്രാജ്യത്തിന്റെ രൂപീകരണത്തില്‍ ഗുരു ചാണക്യന്‍ മുന്നിട്ടു പ്രവര്‍ത്തിച്ചിരുന്നു. അതിനു മുന്‍പ് ഭരിച്ചിരുന്ന നന്ദ രാജാക്കന്മാരുടെ ഭരണ വൈകല്യങ്ങള്‍ പരിഹരിച്ച ശേഷം ജനങ്ങള്‍ക്ക്‌ ആശ്വാസം നല്‍കുന്ന പുതിയ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുവാനാണ് ഗുരു ചാണക്യന്‍ പരിശ്രമിച്ചത്. നിയമത്തിന്റെ ഉത്ഭവത്തെ പറ്റി ഇത്രയും വിശദമാക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിന് കുറ്റമറ്റ നിയമങ്ങളും നടപ്പിലാക്കാന്‍ കഴിഞ്ഞിരിക്കും. ചരിത്രത്തിന്റെ പേജുകളില്‍ കാണുന്ന മൌര്യ സാമ്രാജ്യത്തിന്റെ പ്രതാപതിനും പ്രസിദ്ധിക്കും കാരണം ചന്ദ്രഗുപ്ത മൌര്യന്റെ ഭരണ നൈപുണ്യം മാത്രമല്ല. ചാണക്യന്റെ കൂര്‍മ്മ ബുദ്ധിയില്‍ നിന്നും ഉദിച്ച ആശയങ്ങളും ആദര്‍ശങ്ങളും കൂടിയാണ്.


         ഗുരു സംശയ ലേശമന്യേ പ്രസ്താവിക്കുന്നത് ഇതാണ്. രാജനിയമങ്ങളെ അവ നില നില്‍ക്കെ തന്നെ എതിര്‍ക്കേണ്ടി വന്നേക്കാം. യുദ്ധക്കളത്തില്‍ വെച്ച് ശത്രുക്കളെ വധിച്ചതിന്റെ പേരില്‍ ഒരു കാലത്തും ഒരു രാജ്യത്തും ഒരു പട്ടാളക്കാരനും ശിക്ഷിക്കപ്പെട്ടിട്ടില്ല. തന്നെ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വരുമ്പോള്‍ ഒരു എതിരാളിയെ വക വരുത്തുന്നതും കുറ്റകരം അല്ല.

Chanakyadarshanam - Slokam 1 : ചാണക്യദര്‍ശനം - ശ്ലോകം 1

   ശ്ലോകം 1 

"പ്രണമ്യ ശിരസാ വിഷ്ണും
          ത്രൈലോക്യാധിപതിം പ്രഭും
             നാനാ ശാസ്ത്രോധൃതം വക്ഷേ
  രാജനീതി സമുച്ചയം"



           സര്‍വശക്തനായ ഈശ്വരനെ ഞാന്‍ ആദ്യമായി നമിക്കട്ടെ. അദ്ദേഹമാണല്ലോ പ്രപഞ്ചത്തിന്റെ പരമേശ്വരനും വിധികര്‍ത്താവും. ഇതിനു ശേഷം ഇന്നത്തെ ലോകത്തിനാവശ്യമായ ഏതാനും സാമൂഹ്യ ശാസ്ത്ര പ്രമാണങ്ങള്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.


         ഭാരതത്തിലെ സ്ഥിരം പാരമ്പര്യമാണ്, ഏതു കാര്യത്തിന്റെയും ആരംഭത്തില്‍ ചെയ്യുന്ന ഈശ്വര വന്ദനം. മുനിമാരും മഹര്‍ഷിമാരും പണ്ഡിതന്മാരും ഈ രീതിയാണ് പിന്തുടര്‍ന്നിട്ടുള്ളത്. ചാണക്യനും തന്റെ വിഷയം അവതരിപ്പിക്കുന്നതിനു മുന്പ്, മഹാവിഷ്ണുവിനെ നമസ്ക്കരിക്കുന്നു. ഈ ലഘുകൃതി ചാണക്യ ദര്‍ശനം എന്ന പേരില്‍ അറിയപ്പെടുന്നു. ഇനി പറയാന്‍ പോകുന്ന പരാമര്‍ശങ്ങളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും എല്ലാം അദ്ധേഹത്തിന്റെ രാഷ്ട്രീയ സാമൂഹിക ഗാര്‍ഹിക വിജ്ഞാനത്തില്‍ നിന്നും ഉടലെടുത്തതാണ്.


        ചാണക്യന്‍ ഒരു അസാമാന്യ വ്യക്തിയായിരുന്നു. ലോകമെങ്ങും അംഗീകരിക്കപ്പെട്ട ബുദ്ധി വൈഭവത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് അദ്ദേഹം എഴുതിയ അര്‍ത്ഥശാസ്ത്രം. ചരിത്രത്തില്‍ അവിസ്മരണീയമായ ഒരു സ്ഥാനം നേടാന്‍ കഴിഞ്ഞതും ഈ ഒരു ഒറ്റ കൃതി കൊണ്ടാണത്രേ. കൃസ്തുവിനു മുന്നൂറു കൊല്ലങ്ങള്‍ക്ക് മുന്പ് വിശ്വപ്രതിഭയായ ഈ യുവ ശാസ്ത്രഞ്ജന്‍ ജീവിച്ചിരുന്നതായി നമ്മള്‍ പഠിച്ചിട്ടുണ്ട്. ചാണക്യ ദര്‍ശനം അദ്ധേഹത്തിന്റെ മറ്റൊരു കൃതിയാണ്. ഇതിനു ചാണക്യ ശാസ്ത്രം എന്ന് കൂടി പറയാം.


Monday, August 2, 2010

ചാണക്യോപദേശം - Advice of Chaanakya

ഒരു വ്യക്തിയുടെ ആത്മാഭിമാനവും അന്തസ്സും ഉപജീവന മാര്‍ഗവും ബന്ധങ്ങളും വിദ്യാസമ്പാദനവും അഭിവൃദ്ധിയും തടയപ്പെടുന്നു എങ്കില്‍ ആ നാട്ടില്‍ നാം ഒരു നിമിഷം പോലും താമസിച്ചു കൂടാ. എത്രയും വേഗം മറ്റൊരു സ്ഥലം കണ്ടെത്തുക. ജീവിതത്തിന്റെ പ്രേരണകള്‍ ആണ് ഈ പറഞ്ഞവയെല്ലാം. അതില്ലെങ്കില്‍ ജീവിതവുമില്ല. നാം ഭൂജാതനായത് ജീവിക്കാനുള്ള സന്ദേശത്തോട് കൂടിയാണ്. ആ ദൌത്യം നമുക്ക് നിറവേറ്റിയെ പറ്റു.. അതനുവദിക്കാത്ത പ്രദേശം നമുക്ക് യോജിച്ചതല്ല. ഇത് ചാണക്യോപദേശമാണ്‌ ..

ചാണക്യ ദര്‍ശനം - Chaanakyan - The Legend



ചാണക്യന്റെ  ചാണക്യ ദര്‍ശനം മലയാളം പരിഭാഷ ഇനി നിങ്ങള്ക്ക് വായിക്കാം. ഓരോരോ അദ്ധ്യായങ്ങള്‍ ആയിട്ട് ഞാന്‍ പോസ്റ്റ്‌ ചെയ്യാം.. എല്ലാവരും വായിച്ചിട്ട്  അഭിപ്രായങ്ങള്‍ രേഖപ്പെടുതണമേ എന്ന് അപേക്ഷിക്കുന്നു..


ഭാരത ചരിത്രത്തില്‍ അദ്വിതീയമായ ബഹുമതി നേടിയ ഒരു മഹാത്മാവായിരുന്നു ചാണക്യന്‍. ബി സി 300 ല്‍ ചന്ദ്രഗുപ്തമൌര്യന്‍ ‍മൌര്യ സാമ്രാജ്യം സ്ഥാപിക്കുന്നത് ചാണക്യന്റെ പിന്തുണയോടും പങ്കാളിതത്തോടും  കൂടിയാണ്. അതിനു മുന്‍പുള്ള നന്ദ വംശതോടുള്ള അടങ്ങാത്ത പ്രതികാരമാണ് വിദ്യാസമ്പന്നനായ ചാണക്യന്‍ എന്നാ ബ്രാഹ്മണ യുവാവിനെ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചത്. നന്ദ വംശ സംഹാരത്തിനുള്ള ആയുധമെന്ന നിലയ്ക്കാണ് നന്ദ രാജാവിന്റെ ദാസീപുത്രനായ ചന്ദ്രഗുപ്തനെ കണ്ടെത്തുന്നതും വളര്‍ത്തി കൊണ്ട് വരുന്നതും. 

രാഷ്ട്രീയത്തിലും സാമൂഹിക ശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അധ്യാത്മിക ചിന്തയിലുമൊക്കെ മറ്റാരെകാളും ഉയര്‍ന്ന നിലയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ചാണക്യന് കഴിവുണ്ടായിരുന്നു. 

അദ്ധേഹത്തിന്റെതായി അറിയപ്പെടുന്ന വിശിഷ്ട ഗ്രന്ഥമാണ് അര്‍ത്ഥശാസ്ത്രം. കൌടില്യനും ചാനക്യനും ഒരാള്‍ തന്നെ. വെറുമൊരു സാമ്രാജ്യ സ്ഥാപനം കൊണ്ട് മാത്രമല്ല ചാണക്യന്‍ സ്മരിക്കപ്പെടുന്നത്. ലോക ജേതാവെന്നു അഹങ്കരിച്ചു കൊണ്ട് ഇന്ത്യ ആക്രമിച്ച അലക്സാണ്ടറുടെ  പിന്‍ഗാമിയായ സലുക്കാസ് നിക്കറ്റൊറിനെ സിന്ധുവിന്റെ തീരത്ത് വെച്ച് തന്നെ തടഞ്ഞു നിര്‍ത്താനും അദ്ധേഹത്തിന്റെ മകള്‍ ഹെലനെ മൌര്യ ചക്രവര്‍ത്തിയെ കൊണ്ട് വിവാഹം കഴിപ്പിച് ശത്രുവിനെ മിത്രമാക്കാനും സമര്‍ത്ഥമായ രാഷ്ട്രീയ കരുനീക്കങ്ങളുടെ ഉപജ്ഞാതാവും മറ്റാരുമായിരുന്നില്ല. ഗുരു ചാണക്യന്‍ തന്നെ. 

അറിഞ്ഞോ അറിയാതെയോ ഇന്നത്തെ യുവ തലമുറയ്ക്ക് ചാണക്യന്‍ അജഞാതനാണ്. ചരിത്രമാകട്ടെ ചാനക്യനെ പാടി പുകഴ്ത്തുന്നു.