Saturday, August 28, 2010

Chanakyadarshanam - Slokam 4 : ചാണക്യദര്‍ശനം - ശ്ലോകം 4


ആതുരെ വ്യസനെ പ്രാപ്തേ
ദുര്ഭിക്ഷേ ശാസ്തൃ സങ്കടെ
രാജദ്വാരെ ശ്മശാനാ
യസ്തിഷ്ഠതി ബാന്ധവ:

രോഗ ശയ്യയില്വീണാലും നിര്ഭാഗ്യം വന്നണഞ്ഞാലും ക്ഷാമം നേരിടുമ്പോഴും ശത്രുക്കള്എതിര്ക്കുമ്പോഴും നമ്മളെ വിട്ടു പോകാതെ കൂടെ നില്ക്കുന്നതാരാണോ അയാളാണ് യഥാര്ത്ഥ ബന്ധു. ഗുരു കൌടുംബിക ബന്ധങ്ങളിലേക്ക് കടന്നു ചെല്ലുന്നു. പലപ്പോഴും അമ്മയുടെ ഉദരത്തില്തന്നെ പോലെ ജനിച്ചു എന്ന ന്യായം മാത്രമല്ല സഹോദരനും സഹോദരിക്കും ഉള്ളത്. എത്ര മാത്രം ആത്മാര്ഥതയും വിശ്വസ്തതയും അയാള്നമ്മളോട് പ്രകടിപ്പിക്കുമോ അതായിരിക്കണം സാഹോദര്യത്തിന്റെ അളവുകോല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു സഹോദരനെ അല്ലെങ്കില്സഹോദരിയെ കണ്ടെത്തേണ്ടത്‌. മേല്പ്പറഞ്ഞ അവശനിലകള്ഒരു പക്ഷെ നമുക്കെല്ലാവര്ക്കും തന്നെ തരണം ചെയ്യണ്ടി വന്നേക്കാം. അപ്പോഴൊക്കെയും സഹോദരനോ സഹോദര സ്ഥാനത്തുള്ളവരോ നമ്മോടെങ്ങനെ പെരുമാറുന്നു എന്ന് നേരിട്ടറിയുന്നതാണ് ഭേദം. തന്റെ അമ്മയുടെ ഉദരത്തില്ജനിച്ചില്ലെങ്കില്‍   പോലും അതിലെത്രയോ ഉപരി സ്നേഹവും സഹായവും നല്കുന്ന ആളുകള്വേറെയുണ്ടാവാം. ഗുരു ചാണക്യന്ഒരു പ്രത്യേക മുഹൂര്ത്തം ഇവിടെ സൂചിപ്പിക്കുന്നു. പണ്ട് കാലങ്ങളിലെ രാജാക്കന്മാര്സര്വാധികാരികള്ആയിരുന്നു. പ്രജകളില്ആരെയെങ്കിലും കൊട്ടാരത്തിലേക്ക് വിളിപ്പിച്ചാല്അത് സമ്മാനം നല്കാനോ അല്ലെങ്കില്വധശിക്ഷ നല്കാനോ ആയിരിക്കും.  ഒട്ടും ദീനാനുകമ്പയില്ലാത്ത രാജാക്കന്മാര്ക്ക് പ്രജകളെ ശിക്ഷിക്കാന്നിസ്സാര കാരണം മതി. അവസ്ഥയില്രാജാവ് ആളയച്ച വ്യക്തിയെ കൊട്ടാരത്തിലേക്ക് അനുഗമിക്കാനും അവിടെയുണ്ടാകുന്ന കേസ് വിസ്താരത്തില്കൃത്യമായ മറുപടി പറയാനും തന്റേടവും ധൈര്യവും ഉള്ള ആളുകള്പണ്ടുണ്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഏമാന്വിളിക്കുന്നു എന്ന് പറഞ്ഞു സ്ടഷനിലേക്ക് വിളിച്ചു കൊണ്ട് പോയാല്കൂടെ വരാന്സാധാരണ നിലയില്ആരും ഉണ്ടാകാറില്ല. റോഡില്അത്യാഹിതം സംഭവിച്ചാല്സന്മനസ്സു കാണിച്ചു പോയാല്പോലും അതിന്റെ പേരില്പിന്നീട് ദുഖിക്കേണ്ടി വരാറുണ്ട്.

No comments:

Post a Comment